കൊച്ചി: പാക്കിസ്താന്‍-അഫ്ഗാനിസ്താന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 പേര്‍ മരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. ജലാലാബാദില്‍ തകര്‍ന്നുവീണ പാക് യുദ്ധവിമാനത്തിന്റെ പൈലറ്റിനെ പിടികൂടിയതായി താലിബാന്‍ അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയും സൗദി അറേബ്യയും ശ്രമങ്ങള്‍ ആരംഭിച്ചു.
ഡ്യൂറണ്ട് രേഖയ്ക്ക് ഇരുപുറവുമായി ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും അതീവ രൂക്ഷമായി തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ്, പക്തിക പ്രവിശ്യകളില്‍ പാക് വ്യോമ ക്രമണത്തില്‍ 19 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ കാണ്ഡഹാര്‍ നഗരങ്ങള്‍ക്ക് മുകളില്‍ യുദ്ധവിമാനങ്ങള്‍ പലതവണ വട്ടമിട്ടു പറന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്വാത് ജില്ലയില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പാകിസ്ഥാന്‍ തിരിച്ചയക്കാന്‍ ആരംഭിച്ചു.
പാക് ആക്രമണത്തിന് മറുപടിയുമായി അഫ്ഗാനിസ്ഥാന്‍ ശനിയാഴ്ച പുലര്‍ച്ചെ പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ‘റാഡ് അല്‍-സുല്‍ം’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണം ആരംഭിച്ചു.മിറാന്‍ഷയിലെ പാകിസ്ഥാന്‍ സൈനിക ക്യാമ്പുകളിലേക്ക് ഉണ്ടായ ആക്രമണത്തില്‍, സ്പിന്‍വാം ബേസില്‍ തീപിടുത്തമുണ്ടായി. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വടക്കന്‍ വസീറിസ്ഥാനിലും ഡ്രോണ്‍ ആക്രമണമുണ്ടായിഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സുരക്ഷാ സേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജലലബാദിലെ നങ്കര്‍ഹാറില്‍ പാക്ക് യുദ്ധം വിമാനം വെടിവെച്ചിട്ടതായും , പൈലറ്റിനെ പിടികൂടിയ തായും താലിബാന്‍ ഭരണകൂടം അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ യുംസൗദി അറേബ്യ യുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു.സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Afganisthanandpajkisthan







































