കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രകൃതിയും സംസ്കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് മോദി പറഞ്ഞു. കലൂരിലെ എൻഡിഎ പൊതുസമ്മേളനത്തിൽ സോളാർ തട്ടിപ്പും ശബരിമല സ്വർണക്കൊള്ളയും ഉയർത്തിയായിരുന്നു പ്രധാനമന്തിയുടെ പ്രസംഗം.
‘മാറാത്തത് മാറും ഇനി കേരളം വളരും’ , വികസിത കേരളം തരാമെന്ന് മോദി ഗ്യാരന്‍റിയും നൽകി. കേരളം ലോകത്തിന്റെ ആദ്യ ചോയ്‌സായി മാറുമെന്നും ഇടത്- യു ഡി എഫ് മുന്നണികൾ കേരളത്തിലെ യുവാക്കളെ വഞ്ചിച്ചുവെന്നും പറഞ്ഞ മോദി രാഹുൽ ഗാന്ധിയെയും വിമർശിച്ചു. ഇന്ന് ഭാരതത്തിലെ യുവാക്കൾ ഡ്രോൺ നിർമ്മാണത്തിൽ മുന്നിലാണ്. വിനോദ സഞ്ചാര മേഖലയിൽ യുവാക്കളുടെ സാന്നിധ്യം ഉണ്ടാക്കണമായിരുന്നു.എന്നാൽ കോൺഗ്രസിലെ ‘യുവരാജാവി’ന് ഇന്ത്യയിലെ യുവാക്കളുടെ കഴിവ് മനസിലാക്കാൻ കഴിയുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.എ ഐ സാങ്കേതിക വിദ്യയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കും. മത്സ്യത്തൊഴിലാളികൾക്ക് 5 ലക്ഷം വരെയുള്ള ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം മത്സ്യതൊഴിലാളികൾക്ക് വായ്പ ലഭിച്ചു. വിഴിഞ്ഞം തുറമുഖം ആ പരിഗണയുടെ തുടർച്ച ആണെന്നും അവശ വിഭാഗങ്ങൾക്ക് കരുത്ത് പകരാൻ എൻഡിഎ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ ഇന്ത്യക്കാർക്ക് പ്രതിസന്ധിയുണ്ടായാല്‍ സംരക്ഷണം ഒരുക്കാന്‍ കേന്ദ്രസർക്കാറിന് കഴിയും. കേരളത്തിൽ കൂടുതൽ ഇലക്ട്രിക് ബസ് പദ്ധതികൾ വരും. റെയിൽവേ വൈദ്യുതീകരണം കൂടുതൽ വ്യാപിപ്പിക്കും. സ്വയം പര്യാപ്തയ്ക്ക് വേണ്ടി എൻഡിഎ ശ്രമിക്കുമ്പോൾ ഇടതും കോൺഗ്രസും പരിഹാസമുയർത്തുകയാണ്. അവർ ഒരുമിച്ച് ഭരിച്ചപ്പോൾ വിദേശ സഹായത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീക്കിയത്. അഴിമതി വർഗീയത കുറ്റകൃത്യങ്ങളിൽ ഇടതും കോൺഗ്രസും പങ്കാളികളാണ്.വ്യവസായം തകർക്കുന്നതിലും വികസനം തടയുന്നതിലും ഇരു മുന്നണികളും പങ്കാളികളാണെന്നും പ്രധാമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.
Modhisspeach






































