തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് കോടതി. ചെമ്പ് പൊതിഞ്ഞതെന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി ജാമ്യാപേക്ഷയിൽ പറഞ്ഞു. കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതിന് തെളിവായി മൊഴികളാണുള്ളതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മറ്റ് രേഖകൾ രേഖകൾ ഹാജരാക്കാൻ സർക്കാരിനായില്ല. എന്നാൽ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വിധി പറയാൻ മാറ്റി.
അതേസമയം ശബരിമല സ്വർണ്ണകൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിആഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ ബോർഡ് അംഗങ്ങളിൽ നിന്നും വീണ്ടും വിവരങ്ങൾ തേടും. സ്വർണക്കൊള്ളയിൽ , രമേശ് ചെന്നിത്തലയുടെ മൊഴിയിൽ പരാമർശിക്കുന്ന വ്യവസായിയിൽ നിന്ന് അന്വേഷണസംഘം ഉടൻ വിവരങ്ങൾ തേടും.
Sabarimalagoldcase

















.jpeg)






















