കൊല്ലം: മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. കിഴവൂർ സ്വദേശിയായ തേജസ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ് എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി കെട്ടുകാഴ്ചയിലെ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ തേജസ് അറിയാതെ പ്രതികളിലൊരാളുടെ കാലിൽ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രതികൾ തേജസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചുമാറ്റുകയും മറ്റുള്ളവർ കത്തിയുപയോഗിച്ച് ഇടുപ്പിലും വയറ്റിലും കുത്തുകയുമായിരുന്നു. ഉത്സവപ്പറമ്പിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ബഹളത്തിനിടയിൽ തേജസ് കുത്തേറ്റ് നിലവിളിക്കുന്നത് ആരും ശ്രദ്ധിച്ചില്ല. നൃത്തത്തിനിടയിൽ കുഴഞ്ഞുവീണതാണെന്ന് കരുതി നാട്ടുകാർ തേജസിനെ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു.
Kollam


.jpeg)

.png)
_(4).jpeg)


.jpeg)

.jpeg)
.png)
_(4).jpeg)

.jpeg)























