കേളകം: നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റ മേഖലയായ ശാന്തിഗിരി ജനതയുടെ ഏക പ്രതീക്ഷയായിരുന്ന കെഎസ്ആർടിസി ബസ് രണ്ട് വർഷം മുമ്പാണ് നിർത്തലാക്കിയത്.വിനോദസഞ്ചാരകേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെട്ടിരുന്ന ശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് നഷ്ടത്തിലാണെന്ന് കാരണം പറഞ്ഞാണ് അധികൃതർ നിർത്തലാക്കിയത് .
നിർത്തലാക്കിയ കെഎസ്ആർടിസി ബസ് പുനരാരംഭിക്കണം എന്ന് നാട്ടുകാർ നിരന്തരം അധികൃതരോട് ആവശ്യപ്പെടുകയും, സർക്കാരിന് ഭീമഹരജി നൽകിയെങ്കിലും ഫലമുണ്ടായില്ല.
പ്രദേശത്തുനിന്നും ജോലി ആവശ്യാർഥവും, വിദ്യാർത്ഥികളും ജീവനക്കാരും ദീർഘദൂര തൊഴിലാളികളും ഉൾപ്പെടെ ആളുകൾ സഞ്ചരിക്കുന്ന ബസ് ആയിരുന്നു നിർത്തലാക്കിയത്.
നിർത്തലാക്കിയതിൻ്റെ തൊട്ടു തലേ ദിവസം 10,500 രൂപ കലക്ഷൻ ഉണ്ടായിരുന്ന ബസ് നിർത്തലാക്കിയത് കടുത്ത അവഗണന ആണെന്ന്നാട്ടുകാർ ആരോപിച്ചു അടിയന്തരമായി ബസ് സർവ്വീസ് പുനരാരംഭിക്കുന്നതിന് അധികൃതർ തയ്യാറാവണമെന്ന് മലയോര ജനകീയ വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Ksrtc

.jpeg)
.jpeg)




.jpeg)

.jpeg)





.jpeg)























