തിരുവനന്തപുരം : മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യെംവെച്ചാണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എകെ ബാലൻ പറഞ്ഞു. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്ന് എകെ ബാലൻ ചോദിച്ചു.മാസപടി കേസിൽ തുടക്കക്കാരൻ മാത്യു കുഴൽ നാടനായിരുന്നു. വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജിഹൈക്കോടതി തള്ളി, അപ്പീൻ സുപ്രീം കോടതിയും തള്ളി. രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്നും കോടതി കണ്ടെത്തി. മാത്യുവിന് ശേഷം രംഗത്ത് വരുന്നത് ഷോൺ ജോർജാണ്. എസ്എഫ്ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എകെ ബാലൻ ചോദിച്ചു. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപി.എമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ. 2002, 2013 വർഷങ്ങളിൽ കരിമണൽ ഖനനം ചെയ്യാൻ ഉമ്മൻ ചാണ്ടി സിഎംആർഎല്ലിന് അനുമതി നൽകിയിരുന്നു. വി.എസാണ് അത് റദ്ദ് ചെയ്തതെന്ന് എകെ ബാലൻ കൂട്ടിച്ചേർത്തു.
കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
Content Highlight: Akbalan

.jpeg)
.jpeg)





.jpeg)






























